Friday 22 April 2011

വിഷാദകാവ്യം



2010 നവംബര്‍ 6-ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ അവസാനശ്വാസം വലിക്കുമ്പോഴെങ്കിലും കവിതയോട് പുറത്തേക്ക് തള്ളിനില്ക്കുന്ന അവളുടെ നാവ് കരുണകാട്ടിക്കാണുമോ? വിധിയുടെ ക്രൂരത കാണുമ്പോള്‍ നമുക്ക് ശുഭാപ്തിവിശ്വാസിയാകാനാകുന്നില്ല. സര്‍ക്കാര്‍വക കൃഷിവകുപ്പിന്റെ ഭീകരതയുടെ ഇരയായി ഓര്‍ക്കുന്നവര്‍ക്കെല്ലാം വേദന മാത്രം നല്കി ഒരു വിഷാദകാവ്യമായി കവിത. ബദിയടുക്ക പഞ്ചായത്തിലെ പള്ളത്തടുക്കത്തിലെ കര്‍ഷകവീട്ടില്‍ രാവിലെയെത്തുമ്പോള്‍ അമ്മയും സഹോദരങ്ങളും സ്‌നേഹപൂര്‍വം ഞങ്ങളെ സ്വീകരിച്ചു. അന്തരിച്ച കര്‍ഷകനായ വെങ്കപ്പനായിക്കിന്റെയും പാര്‍വതിയുടെയും എട്ടാമത്തെ കുട്ടിയായിരുന്നു കവിത. കവിതയുടെ വിയോഗത്തോടുകൂടി ഒരു കുടുംബത്തെ ഗ്രസിച്ച ദുരന്തം ഒടുങ്ങുന്നില്ല. കഴിഞ്ഞ എട്ടുവര്‍ഷം മുന്‍പുവരെ എഴുന്നേറ്റ് നടക്കാന്‍പോലുമാകാതിരുന്ന ബുദ്ധിമാന്ദ്യമുള്ള നാരായണനാണ് ആ കുടുംബത്തിന്റെ മറ്റൊരു ദുഃഖം.
ബദിയടുക്ക പഞ്ചായത്തിലെ പ്ലാന്റേഷന്‍ മേഖലയായ പെരഡാറില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന ഹെലികോപ്റ്റര്‍ തിരിക്കുന്നതിനു താഴെയാണ് ഇവരുടെ വീട്. കര്‍ഷകനായ വെങ്കപ്പനായിക്കിന്റെ കുഞ്ഞുങ്ങള്‍ കുഞ്ഞുനാള്‍ മുതല്‍ ഹെലികോപ്റ്റര്‍ കണ്‍നിറയെ കണ്ടു. അത് പെയ്യുന്ന മഴയില്‍ കുളിച്ചുതിമിര്‍ത്തു. ദുരിതം ഒരു കടലായി ആ വീട്ടില്‍ പിന്നീട് പെയ്തു.
നാവ് പുറത്തുനീട്ടി 2006-ല്‍ മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച കവിതയുടെ ദൈന്യത കണ്ട് മനസ്സ് നോവാത്തവരില്ല. പക്ഷേ, അധികൃതരെ മാത്രം അത് സ്പര്‍ശിച്ചില്ല. മരിക്കുംവരെ ഒരാനുകൂല്യവും സര്‍ക്കാര്‍ നല്കിയിട്ടില്ലെന്ന് കവിതയുടെ ജ്യേഷ്ഠന്‍ ആണയിടുന്നു. സഹോദരനായ നാരായണന് സര്‍ക്കാര്‍വക വികലാംഗപെന്‍ഷന്‍ 300 രൂപ വീതം കിട്ടുന്നുണ്ട്. അത്രയെങ്കിലും ആശ്വാസ

No comments:

Post a Comment