Friday 22 April 2011

തീരെ ചെറിയ കരച്ചിലുകള്‍


ബോവിക്കാനത്തിനടുത്തുള്ള മൂലടക്കം ലക്ഷംവീട് കോളനിയിലാണ് സൈനബയുടെ വീട്. സൈനബ നമ്മെ വിട്ടുപിരിഞ്ഞിട്ട് പത്തുവര്‍ഷമാകുന്നു. വിഷമഴയില്‍ എരിഞ്ഞുപോയ ഒരു കുരുന്നു പ്രാണന്‍. അനക്കാനാവാത്ത തലയുമായി നിലവിളിക്കുന്ന സൈനബയുടെ മുഖം ഇന്ന് എന്‍ഡോസള്‍ഫാന്‍ ഭീകരതയുടെ പര്യായമാണ്. വിഷംതീണ്ടി വേദനിക്കുന്ന ഭൂമിയുടെ നിലവിളിപോലെയാണ് ലോകത്തിന് അവളുടെ ഓര്‍മകള്‍.



സന്ധ്യയ്ക്ക് വീട്ടിലെത്തുമ്പോള്‍ സൈനബയുടെ ഉമ്മ ജമീലയും കുഞ്ഞനുജത്തി നഫീസത്ത് സായിദ(6)യും പുറത്തേക്ക് വന്നു. ഇരുട്ടുപൊതിഞ്ഞ കോളനിയിലെ വീട്ടില്‍ ബള്‍ബിന്റെ മഞ്ഞവെളിച്ചത്തിനു താഴെ അവളുടെ ചിരി തിളങ്ങി. ജമീലയുടെ ഒരു കണ്ണിന് കാഴ്ചയില്ല. സൈനബയുടെ വിയോഗത്തിനു പിന്നാലെ ഭര്‍ത്താവ് ഷാഫി അവരെ മൊഴിചൊല്ലി വേറെ വിവാഹം കഴിച്ചു. ആടിനെ വളര്‍ത്തിയാണ് ജമീല കുടുംബം പുലര്‍ത്തുന്നത്. പിന്നെ ഉദാരമതികളുടെ സംഭാവനകൊണ്ടും.'

No comments:

Post a Comment